നൈജീരിയയില്‍ പള്ളിയിലും റസ്റ്റോറന്റിലും സ്ഫോടനം; 44 മരണം

അബുജ : നൈജീരിയയില്‍ മുസ്ലിം പള്ളിയിലും റസ്റ്റോറന്റിലും നടന്ന ബോംബ് സ്ഫോടനങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. സമാധാനപരമായ സഹവര്‍ത്തിത്വത്തെക്കുറിച്ച് പുരോഹിതന്‍ പ്രസംഗിക്കുന്നതിനിടെയാണ് യാന്‍തയാ മോസ്കില്‍ സ്ഫോടനമുണ്ടായത്. എത്രപേര്‍ കൊല്ലപ്പെട്ടെന്ന് അറിയില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉന്നത രാഷ്ട്രീയനേതാക്കളുടെ താവളമായ ഷഗാലിന്‍കുവിലെ റസ്റ്റൊറന്റിലാണ് രണ്ടാമത്തെ ആക്രമണം. ഇവിടെ 15 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിനുപിന്നില്‍ ബോകോഹറാം ഭീകരരാണെന്ന് കരുതുന്നു.

KCN

more recommended stories