കൊച്ചി∙ കാക്കനാട് വാഴക്കാലയില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മില്‍ മോഷണം നടത്താന്‍ ശ്രമിച്ചവരിലൊരാൾ കൊല്ലപ്പെട്ടു. മൃതദേഹം കാക്കനാട്ടെ ഹോട്ടൽമുറിയിൽ തുണയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ. യുപി സ്വദേശി ഇമ്രാനാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിൽ കൂടെയുണ്ടായിരുന്ന യുപി സ്വദേശിയെ പൊലീസ് പിടികൂടി. ഇരുവരും നഗരത്തിലെ ഒരു ഹോട്ടലിൽ കഴിയുന്നുണ്ടന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ആണ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയതും മുറിയിലുണ്ടായിരുന്ന രണ്ടാമനെ പൊലീസ് പിടികൂടിയതും. ഇരുവരും എടിഎമ്മിലെ ക്യാമറയ്ക്കു നേരെ സ്പ്രേ പെയിന്റ് ചെയ്യുന്നതിന്റെയും എടിഎം തകർക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണു മോഷണശ്രമം നടന്നത്. രണ്ട് യുവാക്കളാണ് മോഷണത്തിനു ശ്രമിച്ചതെന്ന് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിച്ചാണു യുവാവ് ആദ്യം എടിഎമ്മിനകത്ത് കടന്നത്. പിന്നീട് കൈയില്‍ കരുതിയിരുന്ന സ്പ്രേ സിസിടിവി ക്യാമറകള്‍ക്കുനേരെ അടിച്ചു സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുന്നില്ലെന്ന് ഉറപ്പാക്കി. ആദ്യ മൂന്ന് സിസിടിവി ക്യാമറകളിലും യുവാവ് സ്പ്രേ ചെയ്‌തെങ്കിലും നാലാമത്തെ സിസിടിവി ഇയാളുടെ കണ്ണില്‍പെട്ടില്ല. പിന്നീടു പുറത്തു പോയ യുവാവ് സ്പ്രേ പുറത്ത് വച്ച് ഹെല്‍മറ്റും അഴിച്ചുവച്ചാണ് എടിഎമ്മിനകത്തേക്കു പ്രവേശിച്ചത്. പിന്നാലെ മറ്റൊരു യുവാവും എടിഎമ്മിന്റെ വാതിലനരികെ നില്‍ക്കുന്നതു കാണാമായിരുന്നു.
more recommended stories
-
‘വന്പോളിംഗ്, ജനങ്ങള്‍ ആവേശത്തില്‍, ജനങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്’: പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍പോളിങ്ങാണെന്നും ആളുകള്‍ ആവേശത്തിലാണെന്നും.
-
ചൂട് കടുക്കും; പോളിംഗ് ബൂത്തിലേക്ക് വരുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കണ്ട പാലക്കാട് പ്രത്യേക ജാഗ്രത
കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പോളിംഗ്.
-
ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കേണ്ടത് ന്യൂനപക്ഷങ്ങളുടെ ബാധ്യത ഐ.എന്‍.എല്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ.
-
തെരഞ്ഞെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരില്‍ ലക്ഷ്യം വലുത്
നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയില്‍.
Leave a Comment