കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം

; ദേശീയ നിയമം വരും, അധ്യാപക യോഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകള്‍ക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കോച്ചിം?ഗ് സെന്ററുകള്‍ക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളില്‍ പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ നീക്കം. കോച്ചിം?ഗ് സെന്ററുകളിലെ ടോപ്പര്‍ പരസ്യങ്ങള്‍ക്ക് ഇതോടെ കടിഞ്ഞാണ്‍ വീഴും. കോച്ചിം?ഗ് സെന്ററുകള്‍ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തില്‍ കൊണ്ടുവരും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2-3 മണിക്കൂര്‍ കോച്ചിങ് പരിധിയുണ്ടായിരിക്കും. കൂടാതെ പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമായിരിക്കും തീവ്ര കോച്ചിംഗ് ഉള്‍പ്പെടെ നല്‍കാന്‍ പാടുള്ളൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.

Scroll to Top