തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാണിക്കാനും മതനിരപേക്ഷ സന്ദേശം ഉയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിച്ചും നടത്തുന്ന മേഖല ജാഥകള്‍ വെള്ളിയാഴ്ച സമാപിക്കും. ഒക്ടോബര്‍ 21നാണ് മേഖല ജാഥകള്‍ ആരംഭിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന വടക്കന്‍ മേഖല ജാഥ വെള്ളിയാഴ്ച കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മണ്ഡലംതല പര്യടനം പൂര്‍ത്തിയാക്കി തൃശൂരിലാണ് സമാപിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥ വൈകീട്ട് അഞ്ചിന് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന തെക്കന്‍ മേഖല ജാഥയുടെ സമാപനം എറണാകുളം വൈറ്റിലയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി എറണാകുളം ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥ വൈകീട്ട് സമാപിക്കും.
more recommended stories
-
ഇനി നിങ്ങൾക്കും BUSINESS and ACCOUNTING മേഖലയിൽ ഒരു മികച്ച പ്രൊഫഷണലാകാം VIBES കോഴ്സിലൂടെ.
*VIBES കോഴ്സിന്റെ പ്രേത്യകതകള്‍. *പ്രായോഗിക ബിസിനസ്സ് അന്തരീക്ഷം..
-
വീട്ടുകാര്‍ മുകളിലെ നിലയില്‍ ഉറങ്ങുമ്പോള്‍ ആസൂത്രിത കവര്‍ച്ച; മൂന്നംഗ സംഘം പിടിയില്‍
കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ മോഷണം നടത്തിയ.
-
ലോകകേരള സഭയില്‍ നേതാക്കള്‍ പങ്കെടുക്കില്ല; ബാര്‍ കോഴയില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്
തിരുവനന്തപുരം: മദ്യനയം പൊളിച്ചെഴുതി ബാറുടമകള്‍ക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം.
-
ഗുജറാത്തില്‍ ഗെയിമിംഗ് സെന്ററില്‍ വന്‍തീപിടുത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാദൗത്യം തുടരുന്നു
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍.
Leave a Comment