രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂട്ടബലാത്സംഗം നടക്കുന്നത് ഹരിയാനയില്‍

റോഹ്താക് : ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചു വരുന്ന കേസുകളില്‍ ഒന്നാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. ഭാരതത്തിലെ ഓരോ സംസ്ഥാനത്തും സ്ത്രീകളും, പെണ്‍കുട്ടികളും ദിനം പ്രതി പീഡനത്തിനിരയാകുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂട്ടബലാത്സംഗം നടക്കുന്നത് ഹരിയാനയില്‍ ആണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഷണല്‍ ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തിറക്കിയ 2016ലെ റിപ്പോര്‍ട്ടാണ് ഹരിയാനയിലെ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരു ലക്ഷത്തിലധികം സ്ത്രീ ജനസംഖ്യയുള്ള ഹരിയാനയില്‍ 2016ല്‍ നടന്ന കൂട്ടബലാത്സംഗങ്ങള്‍ 1.5 ആണ്. 2016 ല്‍ 191 കൂട്ടബലാത്സംഗ കേസുകള്‍ ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്തു. ഇത് 2015ലെ കണക്കിനേക്കാള്‍ കുറവാണ്. 204 കേസുകളാണ് 2015 രജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹി, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കേസുകള്‍ കണക്കാക്കുന്നത് ഒരു ലക്ഷം ജനസംഖ്യ എന്ന അടിസ്ഥാനത്തിലാണ്. 2014, 2015 വര്‍ഷങ്ങളില്‍ യഥാക്രമം 1.9, 1.6 എന്നിങ്ങനെ കൂട്ടമാനഭംഗത്തിനിരയായ കേസുകള്‍ ഹരിയാനയില്‍ ഉണ്ടായിട്ടുണ്ട്.

സംസ്ഥാന ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്.
2016 ല്‍ സംസ്ഥാനത്ത് 1,187 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷത്തേ 1,070 എന്ന കണക്കിനെ അപേക്ഷിച്ച് 11% അധികമാണ്. ഹരിയാനയിലെ സ്ത്രീകള്‍ക്കെതിരെയുള്ള മൊത്തം കുറ്റകൃത്യങ്ങള്‍ 2015 ല്‍ 9,511 ആയിരുന്നത് 2016 ല്‍ 9,839 ആയി വര്‍ധിച്ചു.
സ്ത്രീധന പീഡന കേസുകളില്‍ 7% വര്‍ധനവും,തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ 15 ശതമാനം വര്‍ധനവും ഉണ്ടായി.

KCN

more recommended stories