2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് 2000 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ സമ്പദ് വ്യവസ്ഥയിലെത്തിച്ചത്. ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് സൗമ്യ കാന്ത് ഘോഷ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷമാണ് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍.ബി.ഐ വിപണിയിലെത്തിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യമായിരുന്നത് കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകളായിരുന്നു.

ഡിസംബര്‍ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാല്‍ മാര്‍ച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകള്‍ ഏകദേശം 35,0100 കോടിയുടേതാണ്. അതേസമയം ആര്‍.ബി.ഐ 1696 കോടി 500 ന്റെ നോട്ടുകളും 365.4 കോടി 2000 ത്തിന്റെ നോട്ടുകളുമാണ് ഡിസംബര്‍ എട്ട് വരെ അച്ചടിച്ചത്. ഇത് രണ്ടും കൂടി ഏകദേശം 15,78,700 കോടി മൂല്യം വരും. 246300 കോടി രൂപയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അച്ചടിച്ചെങ്കിലും ആര്‍.ബി.ഐ അത് വിപണിയിലേക്ക് വിതരണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

KCN

more recommended stories