ഇ. പി ജയരാജന്‍-ജാവദേക്കര്‍ കൂടികാഴ്ച: പ്രതികരിക്കാതെ യെച്ചൂരി, കേരളത്തിലെ നേതാക്കള്‍ സംസാരിച്ചെന്ന് വിശദീകരണം

 

കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്ന് യെച്ചുരി ഒഴിഞ്ഞുമാറി.

ദില്ലി : ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍- പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ് യെച്ചുരി ഒഴിഞ്ഞുമാറി.
അതേസമയം, ഇപി ജയരാജന്‍ ഇന്നലെ നടത്തിയ തുറന്നു പറച്ചില്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിര്‍ന്ന നേതാവുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുളളത്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേരുന്നത് പാര്‍ട്ടി ആയുധമാക്കുമ്പോള്‍ ഈ ചര്‍ച്ച വന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുന്നത് സാധാരണമാണ്. എന്നാല്‍ ബിജെപി നേതാവ് സിപിഎം സിസി അംഗത്തെ വീട്ടില്‍ വന്ന് കാണുന്നത് അസാധാരണമാണ്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജന്‍ പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചില്ല. ഇത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്ന നേതാവ് മൂടിവച്ച് പാര്‍ട്ടിവിരുദ്ധമാണ്. കേന്ദ്രകമ്മിറ്റി അംഗമായ ജയരാജനെതിരെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ ഇന്നലെ പറഞ്ഞതിന് പരസ്യ ശാസനയുടെ സ്വഭാവുണ്ട്. എന്നാല്‍ കൂടുതല്‍ കര്‍ശനമായ നടപടി ആലോചിക്കേണ്ടി വരുമെന്ന സൂചനയാണ് നേതാക്കള്‍ നല്കുന്നത്. മുമ്പ് ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ കേന്ദ്ര നേതാക്കള്‍ ഇടപെട്ടാണ് ഇപി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ വിവാദത്തില്‍ കേരളത്തില്‍ ആലോചിച്ച ശേഷം എന്തു നടപടി വേണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും.

KCN

more recommended stories