പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

തിരുവനന്തപുരം. എറണാകുളം ചക്കരപറമ്പിലെ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളിനെതിരെയുള്ള ആരോപണത്തില്‍ ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

ചക്കരപ്പറമ്ബിലെ പീസ് സ്‌കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തു ന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്‌ളാസ് വിദ്യാര്ത്ഥി്കള്ക്കാ്യി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. ത ുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം നടത്തുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് വിദേശത്തേക്ക്് കടന്ന സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം എം അക്ബറെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കേരളത്തിലെ സ്‌കൂളുകള്‍ പിന്തുടരുന്ന എന്‍സിആര്‍ടിസി യോ, സിബിഎസ്ഇയോ, എസ്സിഇആര്‍ടിയോ നിര്‍ദേരശിക്കുന്ന പാഠപുസ്തകങ്ങളല്‌ള പീസില്‍ പഠിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഇവര്‍ നല്കുുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അക്ബര്‍ ചെയര്‍മാനായ കരിക്കുലം സമിതിയാണ്.

KCN