ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കുമ്പള നായിക്കാപ്പിലെ പക്കീര ഗട്ടി (65), അനുജന്‍ മഞ്ജപ്പ ഗട്ടി (50), മഞ്ജപ്പ ഗട്ടിയുടെ ഭാര്യ ഭാര്യ സുന്ദരി (65), കാസര്‍കോട് മധൂര്‍ സ്വദേശി സദാശിവന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പക്കീര ഗട്ടിയുടെ ഭാര്യ വാരിജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ചിറ്റൂരിലെ ബംഗാരുപാലെം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.തിരുപ്പതി തീര്‍ത്ഥാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെയാണ് കാറില്‍ പക്കീര ഗഡ്ഡിയും കുടുംബവും തിരുപ്പതിയിലേക്ക് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്. ഒമ്ബത് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ചിറ്റൂര്‍-തിരുപ്പതി ഹൈവേയിലെ മാധവന്‍ തോപ്പിലിനു സമീപമാണ് അപകടമുണ്ടായതെന്ന് ആന്ധ്രയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories