അഞ്ചാം ക്ലാസുകാരിയെ കൂട്ടമാനഭംഗം ചെയ്ത് ജീവനോടെ കത്തിച്ചു

നഗോണ്‍ :  അസമിലെ നാഗോണ്‍ ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി ജീവനോടെ കത്തിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലാണു സംഭവം. സ്‌കൂളില്‍നിന്നു തിരിച്ചെത്തിയ കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. സാക്കിര്‍ ഹുസൈന്‍ എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരും ചേര്‍ന്നാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനുശേഷം കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. സംഭവസമയത്തു മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍നിന്നു പുകയുയരുന്നതു ശ്രദ്ധയില്‍പെട്ട അയല്‍വാസികളാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണു പെണ്‍കുട്ടി.അതേസമയം, സാക്കിര്‍ ഹുസൈനും പെണ്‍കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന ശത്രുതയാണു സംഭവത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ ആഴ്ചയില്‍ മുപ്പത്തിയഞ്ചുകാരിയായ മറ്റൊരു സ്ത്രീയും ഇത്തരത്തില്‍ ഇവിടെ കൂട്ടമാനഭംഗത്തിനിരയായിരുന്നു. ഭര്‍ത്താവിനു മുന്നില്‍വച്ച് എട്ടുപേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു.

KCN

more recommended stories