നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ആറിയിച്ചു. ഹാവിപിറാവിര്‍ എന്ന മരുന്നാണ് കോരളത്തിലേയ്ക്കെത്തിയ്ക്കുവാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതും എത്രയും വേഗം എത്തിക്കുവാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ഈ മരുന്നിന്റെ 50 ഡോസ് ഇന്ന് രാത്രിയോടെ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് അറിയിപ്പ്.മലേഷ്യയില്‍ നിന്നെത്തിച്ച റിബാ വൈറിനേക്കാള്‍ ഫലപ്രദമാണ് ഈ പുതിയ മരുന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ ഇതിനുപുറമെ റിബാ വൈറിന്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളുടെ കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ആരോഗ്യവകുപ്പ് നേരത്തേ തന്നെ അറിയിച്ചിട്ടുമുണ്ട്.മാത്രമല്ല,നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയാന്‍ കഴിയില്ലെന്നും, രോഗം ഗുരുതരമാകുമ്‌ബോള്‍ മാത്രമായിരിക്കും നിപ്പാ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നും അതുകൊണ്ട് തന്നെ രോഗികളുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഈ മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും കൊറിയര്‍ മാര്‍ഗം ഡല്‍ഹിയിലെത്തും. അവിടുന്നാണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത്.ചികിത്സാമാര്‍ഗ രേഖകള്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമായിരിക്കും ഇവ രോഗികള്‍ക്ക് നല്‍കുക.

KCN

more recommended stories