സംസ്ഥാനത്ത് എസ്.ഡി.പി.ഐ ഓഫീസുകളില്‍ വ്യാപക പരിശോധന

തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ-പോപുലര്‍ ഫ്രണ്ട് സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ്. രണ്ടു ദിവസമായി തുടരുന്ന പോലീസ് പരിശോധനയില്‍ രണ്ട് സംസ്ഥാന നേതാക്കളുള്‍പ്പെടെ പത്തോളം പേര്‍ പോലീസ് കസ്റ്റഡിയിലാണ്.

വണ്ടിപ്പെരിയാറില്‍ നിന്ന് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അഭിജിത്ത് കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ സംഭവം ആലപ്പുഴയിലുമുണ്ടായി. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന നിഗമനത്തെത്തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ എസ്.ഡി.പി.ഐ ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തുന്നത് .

KCN

more recommended stories