13 കാരിയെ പീഡിപ്പിച്ച് മുങ്ങിയ രാജപുരം സ്വദേശി ഗുജറാത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട്: പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജപുരം സ്വദേശിയെ ഗുജറാത്തില്‍ നിന്ന് പൊലീസ് പിടിച്ചു. ബളാംതോട് മായത്ത് ശശികുമാറി(54)നെയാണ് ഗുജറാത്ത് കച്ചില്‍ വെച്ച് ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം.
പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലതവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ വകുപ്പ് പ്രകാരം രാജപുരം പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ ഗുജറാത്തിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. ഗുജറാത്തിലെ കച്ചില്‍ ഒരു ടയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കേസിന്റെ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ ജാമ്യം റദ്ദാക്കി വാറണ്ടു പുറപ്പെടുവിക്കുകയായിരുന്നു. ഗുജറാത്തില്‍ നിന്ന് രാജപുരത്തെത്തിച്ച പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ രാജപുരം സിവില്‍ പൊലീസ്, ഓഫീസര്‍ ഷൈജു, ശനീഷ്, പൊലീസ് മേധആവിയുടെ സൈബര്‍ സ്‌ക്വാഡ് അംഗം ശിവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

KCN

more recommended stories