‘ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ, പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല’; ജോജിക്കെതിരെ സച്ചിദാനന്ദന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍. ആമസോണ്‍ െ്രെപമില്‍ ഈ മാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജിയെ അവതരിപ്പിക്കുന്നത്.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, മുണ്ടക്കയം ജോജി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജി ഒരുക്കിയതെന്ന് ദിലീഷ് പോത്തന്‍ നേരത്തേ പറഞ്ഞിരുന്നു. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവര്‍ വീണ്ടും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രൂക്ഷമായി വിമര്‍ശിച്ച് സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. ദിലീഷ് പോത്തന്റെ കഴിഞ്ഞ രണ്ട് സിനിമകള്‍ കണ്ടതിനാല്‍ അല്‍പ്പം പ്രതീക്ഷയോടെയാണ് ജോജി കണ്ടതെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍, ഒരു നല്ല സിനിമയോ നല്ല എന്റര്‍ടെയ്‌നറോ പോലുമല്ല ജോജിയെന്ന് സച്ചിദാനന്ദന്‍ കുറിച്ചു.

തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി. ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. മാക്‌ബെത്തിന്റെ പ്രാകൃതമായ ആവിഷ്‌കകാരം മാത്രമായി ജോജി ചുരുങ്ങിയെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സിനിമയുടെ പ്രശ്‌നം വിശദാംശങ്ങളില്‍ അല്ലെന്നും കണ്‍സെപ്റ്റില്‍ തന്നെയാണെന്നും പറയുന്ന ഫെയ്‌സ്ബുക്ക് കുറിപ്പ് അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ലെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കിരണ്‍ ദാസ് ആണ് എഡിറ്റിങ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. ടരൃീഹഹ.ശി ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ ‘മക്ബൂല്‍ ‘ പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല ലിലേൃമേശിലൃ പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്‌റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും ുഹമ്യശിഴീൗ േമാത്രം. പ്രശ്‌നം വിശദാംശങ്ങളില്‍ അല്ല, രീിരലുേല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

അതേസമയം, സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ജോജിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോത്തന്‍സ് ബ്രില്യന്‍സ് വീണ്ടും എന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. മറ്റ് രണ്ട് സിനിമകളേക്കാള്‍ മികച്ച ചിത്രമാണെന്നാണ് പൊതുവില്‍ സിനിമയെ കുറിച്ച് വന്ന റിവ്യൂകള്‍.

KCN

more recommended stories