സ്‌ക്വിഡ് ഗെയിം; റീലിസ് ചെയ്ത ഒരു മാസം കൊണ്ട് നെറ്റ്ഫ്‌ലിക്‌സില്‍ ഒന്നാം സ്ഥാനം

സോള്‍: റീലിസ് ചെയ്ത ഒരു മാസം കൊണ്ട് തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ ഒന്നാം സ്ഥാനം കൈയടക്കി കൊറിയന്‍ സീരിസ് ആയ സ്‌ക്വിഡ് ഗെയിം. സെപ്തംബര്‍ 17 നായിരുന്നു സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സ്‌ക്രീനിംഗ് പുറത്ത് വന്നത്. ആഗോള ഒടിടി റാങ്കിങ് സൈറ്റായ ഫ്ലിസ് പട്രാളാണ് ഇക്കാര്യം അറിയച്ചത്. നെറ്റ്ഫ്‌ലിക്‌സിലെ പത്ത് സീരിസുകളെ കടത്തിവെട്ടിയാണ് സ്‌ക്വിഡ് ഗെയിം ഒന്നാം സ്ഥാനത്ത് എത്തിയത്. ഹ്വാങ് ഡോങ് ഹ്വ്യക്കാണ് ഇതിന്റെ സംവിധാനം. സീരിസിന്റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ ഇറങ്ങിയത്.

456 പേര്‍ ചേര്‍ന്ന് പണത്തിന് വേണ്ടി കളിക്കുന്നതാണ് ഇതിന്റെ കഥ. ഗെയിമില്‍ വിജയിക്കുന്ന വ്യക്തിയ്ക്ക് 45.6 ബില്യണ്‍ ആണ് സമ്മാനം. സീരിസിന്റെ പേര് തന്നെ കുട്ടികളുടെ ഒരു ഗെയിമില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ വര്‍ഗ അസമത്വവും സാമ്ബത്തിക ബുദ്ധിമുട്ടുക്കളും ചൂണ്ടിക്കാട്ടിയാണ് ഹ്വാങ് ഈ സീരിസ് നിര്‍മ്മിച്ചിരിക്കുന്നത്. 2009 സീരിസിന്റെ എല്ലാം എപ്പിസോഡുകളുടെ ഭാഗങ്ങളും അദ്ദേഹം എഴുതി തിര്‍ത്തിരുന്നു. എന്നാല്‍ 2019 ആയിട്ടും സീരിസ് റീലിസ് ചെയ്യാനായി നിര്‍മ്മാണ കമ്ബനിയെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒന്‍പത് എപ്പിസോഡുകളും രചിച്ച് സംവിധാനം ചെയ്തത് ഹ്വാങ് ആണ്. റീലിസ് ചെയ്ത നാലാഴ്ചയ്ക്കുളളില്‍ തന്നെ 142 ദശലക്ഷത്തിലധികം ആളുകളാണ് നെറ്റ്ഫ്ലിക്‌സിലൂടെ ഇത് കണ്ടത്. ഇതുവരെ ഏറ്റവുമധികം ആളുകള്‍ കണ്ട സീരിസാണ് സ്‌ക്വിഡ് ഗെയിം.

‘മൈ നെയിം’, ടിവിഎന്‍ ഡ്രാമ, ഹോംടൗണ്‍ ചാ ചാ ചാ ‘ എന്നിവയും നെറ്റ്ഫ്‌ലിക്‌സിന്റെ പട്ടികയിലുണ്ട്. നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ സീരിസ് ‘മൈ നെയിം’ ആണ് 563 പോയിന്റുകളോടെ മൂന്നാം സ്ഥാനത്ത് എത്തിയത്. 150 പോയിന്റുകളോടെ ഹോം ടൗണ്‍ ചാ ചാ ചാ ഏഴാം സ്ഥാനത്തെത്തി. ഗുണ്ടയായ അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ പേര് മാറ്റി പോലീസില്‍ എത്തിപ്പെടുന്നതാണ് ‘മൈ നെയിം’എന്ന് സീരിസിന്റെ കഥ. ഓക്ടോബര്‍ 15 നായിരുന്നു നെറ്റ്ഫ്‌ലിക്‌സിലൂടെ സീരിസ് പുറത്തിറങ്ങിയത്.

KCN

more recommended stories