റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെ 352 റണ്‍സിന് ഓള് ഔട്ടാക്കി ഇന്ത്യ. 302-7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ തകര്‍ത്തടിച്ചതോടെ തുടക്കത്തില്‍ ഇന്ത്യയുടെ തന്ത്രം പാളി. രണ്ടാം ദിനം തുടക്കത്തിലെ ന്യൂ ബോള്‍ എടുത്തെങ്കിലും ഇന്ത്യന്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ ആക്രമിച്ച റോബിന്‍സണ്‍ അര്‍ധസെഞ്ചുറി നേടിയയതോടെ ഇംഗ്ലണ്ട് അതിവേഗം സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
രണ്ടാം ദിനം ആദ്യ ഏഴോവറില്‍ തന്നെ 35 റണ്‍സടിച്ച് ഇന്ത്യയുടെ തന്ത്രം പൊളിച്ച റോബിന്‍സണും റൂട്ടും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ പതറി. രണ്ടാം ദിനം ന്യൂ ബോള്‍ എടുത്ത ഇന്ത്യയുടെ തീരുമാനം ആദ്യ പന്തു മുതല്‍ പാളി. സിറാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് റോബിന്‍സണ്‍ തുടങ്ങിയത്. പിന്നീട് ആകാശ് ദീപിന്റെ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ പറത്തിയ റോബിന്‍സണ്‍ രവീന്ദ്ര ജഡേജയയെും ബൗണ്ടറി കടത്തി ടെസ്റ്റിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. 81 പന്തിലാണ് റോബിന്‍സണ്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.