വിവിപ്പാറ്റിന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീം കോടതി, സാങ്കേതിക വിഷയങ്ങള്‍ കമ്മീഷന്‍ വിശദീകരിക്കണം

ദില്ലി:വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി.സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപ്പാറ്റിന്റെ പ്രവര്‍ത്തനം, സോഫറ്റ് വെയര്‍ വിഷയങ്ങളിലാണ് വ്യക്തത തേടിയത്.

2 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥന്‍ എത്തി ഇത് വിശദികരിക്കണം.എല്ലാ കാര്യങ്ങളും ആഴത്തില്‍ പരിശോധിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് കോടതി പറഞ്ഞു.രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും

കോടതി വ്യക്തത തേടിയ വിഷയങ്ങള്‍

1) മൈക്രോ കണ്‍ട്രോളര്‍ കണ്ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?
2) മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്
3)ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര ?
4) വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ ?
5 ) ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ ?

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നല്‍കിയിരിക്കുന്ന ഹര്‍ജിയി ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിന്റെ പ്രാഥമിക വാദത്തിനിടെ വോട്ടിങ് മെഷീനിന്റേയും വി വി പാറ്റിന്റേയും പ്രവര്‍ത്തനം തിരെത്തെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വി വി പാറ്റ് സ്‌ളിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു . രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് വരുന്ന കോടതി നിര്‍ദേശം നിര്‍ണ്ണായകമാണ്

KCN

more recommended stories