ഫെയ്സ്ബുക്ക് നോക്കിയിരിക്കെ കുഞ്ഞ് മുങ്ങിമരിച്ച സംഭവം: അമ്മയ്ക്ക് അഞ്ച് വർഷം തടവ്

facebookലണ്ടൻ∙ ഫോണിൽ ഫെയ്സ്ബുക്ക് നോക്കിക്കൊണ്ടിരിക്കെ രണ്ടു വയസ്സുള്ള കുഞ്ഞ് മുങ്ങിമരിച്ച സംഭവത്തിൽ ബ്രിട്ടീഷുകാരിയായ അമ്മയ്ക്ക് അഞ്ച് വർഷം തടവ്. ക്ലെയർ ബാർനെറ്റ് (31) മോശം രക്ഷിതാവാണെന്ന് ജ‍ഡ്ജി നിരീക്ഷിച്ചു. 2014 മാർച്ച് 17നാണ് സംഭവം.

കിഴക്കൻ യോർക്കഷൈറിലെ ബെവേർലിയിലെ വീട്ടിൽ പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് ജോഷ്വ ബാർനെറ്റ് കുളത്തിൽ വീണ് മുങ്ങിമരിച്ചത്. കുഞ്ഞ് വീഴുമ്പോൾ ഇവർ ഫെയ്സ്ബുക്കിലായിരുന്നുവെന്ന് തെളിഞ്ഞു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അന്നു വൈകുന്നേരം ആശുപത്രിയിൽ വച്ചു കുഞ്ഞ് മരണമടഞ്ഞു.

അമ്മയുടെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് മരിച്ചതെന്ന് ജഡ്ജി വിലയിരുത്തി. ഏതു കുട്ടിയെ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ വിട്ടാലും അത് അപകടമാണെന്ന് കോടതി ക്ലെയർ ബാർനെറ്റിനോടു പറഞ്ഞു.

KCN

more recommended stories