പാരിസ്: വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനു സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അർബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഹോട്ട് ഡോഗു പോലുള്ള സംസ്കരിച്ചെടുക്കുന്ന മാംസം പുകയില, ആസ്ബറ്റോസ്, ഡീസൽ തുടങ്ങിയ അർബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡബ്ല്യുഎച്ച്ഒയുടെ ഭാഗമായ ഫ്രാൻസിലെ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് ഒരാളിൽ ഉദര അർബുദത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ബീഫ്, ലാംപ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റ് അർബുദത്തിന് സാധ്യത കൽപിക്കുന്നുണ്ടെങ്കിലും ഇത് പരിമിതമാണ്. എന്നാൽ ഇത് അധികമായി കഴിക്കുന്നത് അർബുദം വിളിച്ചുവരുത്തും.
ഭക്ഷണം കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനു വേണ്ടി ഉപ്പ് ചേർക്കുന്നതും പ്രിസർവേറ്റീവ്സ് ചേർക്കുന്നതും അർബുദ സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
more recommended stories
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
-
കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം, 3 സിപിഎം അംഗങ്ങളോട് വിശദീകരണം തേടി
ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം..
-
സ്കൂളുകള്‍ ജൂണ്‍ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം സ്കൂള്‍.
Leave a Comment