ചെര്‍ക്കളയില്‍ സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

cherkalaവിദ്യാനഗര്‍: ബിസിനസ് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ചെര്‍ക്കളയില്‍ സഹോദരങ്ങളായ രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. നിസാര്‍, ലത്തീഫ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തിന് സമീപം റോഷന്‍ വില്ലയില്‍ സി. സുബൈര്‍(38), ജ്യേഷ്ഠന്‍ സിദ്ദീഖ്(40) എന്നിവരെയാണ് സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. ഇരുവരും ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി ചെര്‍ക്കള ടൗണിലാണ് സംഭവം. നിസ്‌കരിച്ച ശേഷം പള്ളിയില്‍ നിന്നിറങ്ങി സുബൈര്‍ സമീപത്തുള്ള ജ്യേഷ്ഠന്‍ സിദ്ദീഖിന്റെ കടയിലേക്ക് പോകുന്നതിനിടെ ഫിയറ്റ് കാറിലെത്തിയ മൂന്നംഗ സംഘം അക്രമിക്കുകയായിരുന്നു. സുബൈറിനെ അക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് സിദ്ദീഖിനേയും സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. സിദ്ദീഖിന്റെ കണ്‍പൂരകത്തിന് മുറിവേറ്റിട്ടുണ്ട്.

KCN

more recommended stories