ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം

akramanamകാസര്‍കോട്: വോട്ടെടുപ്പ് അവസാനിച്ചതോടെ ജില്ലയില്‍ വ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം, ലീഗ് സംഘം അക്രമണം അഴിച്ച് വിട്ടെന്ന് പരാതി. ബിജെപി ബൂത്ത് ഏജന്റ്മാരായ സുഭാഷ് താമരക്കുഴി (30), ജയന്‍(36), അനില്‍ (32) എന്നിവരെ അക്രമിച്ചത്. മാരകായുധങ്ങളുമായാണ് സിപിഎം സംഘം അക്രമിച്ചതെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

കൊളത്തൂര്‍ ഫസ്റ്റ് കല്ലളി സ്‌കൂളിലെ ബിജെപി ബൂത്ത് എജന്റ് ശ്രീജിത്ത്(27), അനീഷ്(27), എന്‍ രാമചന്ദ്രന്‍(54), ധനീഷ്(23), പ്രസന്നകുമാര്‍(22), നന്ദകുമാര്‍(23), സുമേഷ് കെ. (22), ചിത്തരഞ്ജന്‍ എം.(27), രാജന്‍ ഗുരുസ്വാമി(50) എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. അക്രമത്തില്‍ പരിക്കേറ്റ രാമചന്ദ്രന്റെ തലയ്ക്ക് 7 തുന്നലുകളുണ്ട്. ധനീഷിന്റെ വലത്ത് കൈ അക്രമണത്തില്‍ ഒടിഞ്ഞു. ഇഷ്ടികയുമായാണ് മുളവടികളും കൊണ്ടാണ് ഇവരെ അക്രമിച്ചത്. കാലിനും കൈകള്‍ക്കും പരിക്കുണ്ട്. അനീഷിന്റെ പുറത്ത് മുള വടികൊണ്ട് അടിക്കുകയായിരുന്നു.
ബൈക്കില്‍ വോട്ട് ചെയ്ത് വീട്ടിലേക്ക് പോവുകായിരുന്ന വിനോദ്, മിലിട്ടറി മണി എന്നിവരെ നെല്ലിക്കുന്ന കടപ്പുറത്ത് വെച്ച് ലീഗ് പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞ് അക്രമിച്ചു. നെല്ലിക്കുന്ന് ഭണ്ഡാര വീട്ടില്‍ വിനോദ്(34) നെ തലയ്ക്ക് അടിയേറ്റത് കാരണം ഇടയ്ക്കിടയ്ക്ക് ബോധം നഷ്ടപ്പെടുകയാണ്. അതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി.

 

KCN

more recommended stories