കര്‍ണാടകയില്‍ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

homstyle copyബംഗലൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിംഗിന് ഇരയായി. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു.

ഗുല്‍ബര്‍ഗയില്‍ നഴ്‌സിംഗിന് പഠിക്കുന്ന അശ്വതിയാണ് റാഗിംഗിന് ഇരയായത്. എടപ്പാള്‍ സ്വദേശിനിയാണ്. ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ചതാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്രൂരമായ റാഗിംഗിനിടെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ വെച്ചിരുന്ന ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്. പെണ്‍കുട്ടിക്ക് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ട്യൂബിലൂടെ ദ്രാവക രൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്.

മെയ് 9നാണ് അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. മലയാളി വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നാണ് സൂചന. ക്ലീനിംഗ് ലോഷനായ ഫിനോയില്‍ കുടിപ്പിച്ച് ഗുരുതരാവസ്ഥയിലായ അശ്വതിയെ ആദ്യം കര്‍ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിംഗ് കൊളേജില്‍ ബിഎഎസ്‌സി നഴ്‌സിംഗിനു ചേര്‍ന്നത്. അന്നു മുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.

കൊളേജിനോട് ബന്ധപ്പെട്ട ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിരുന്ന അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇടപെട്ട് നിര്‍ബന്ധിച്ച് നാട്ടിലേക്ക് വിടുകയായിരുന്നു. ക്രൂരമായി ഉപദ്രവിച്ചവര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.

മൊഴി എടുക്കാന്‍ കര്‍ണാടക പൊലീസ് എത്തിയെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞില്ല.

 

KCN

more recommended stories