നാഗ്പൂരില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

നാഗ്പുര്‍ : നാഗ്പുരിലെ മലയാളിയുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്. ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍നായരുടെ (27) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏപ്രില്‍ 29 നാണ് നാഗ്പൂരിലെ വാടകവീട്ടില്‍ നിതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ മൃതദേഹ പരിശോധനയിലാണ് ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് നിതിന്റെ മരണത്തില്‍ സ്വാതിയുടെ പങ്ക് പോലീസ് അന്വേഷിക്കാന്‍ ആരംഭിച്ചത്.നാഗ്പുരില്‍ വോഖാര്‍ട് ആശുപത്രിക്ക് സമീപമായിരുന്നു നിതിനും സ്വാതിയും താമസിച്ചിരുന്നത്. നിതിന്റെ കുടുംബം മധ്യപ്രദേശിലെ ബേതുളിലാണ്. 2016ലായിരുന്നു നിതിന്റെയും സ്വാതിയുടെയും വിവാഹം.എന്നാല്‍, ശവസംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം സ്വാതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയിരുന്നു. നിതിന്റെ മരണത്തിനുപിന്നാലെ അസുഖബാധിതനായി അച്ഛന്‍ രമേഷ്നായരും മരിച്ചു.

KCN

more recommended stories