പുലിവാല്‍ പിടിപ്പിച്ച ആ ‘കസ്റ്റഡി’ സെല്‍ഫിയുടെ കഥ അരുണ്‍ പറയുന്നു

കൊച്ചി : നടിയെ ആക്രമിച്ച കേസില് നടന്‍ ദിലീപ് റിമാന്‍ഡിലായി ജയിലിലായപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ഒരു സെല്‍ഫിയാണ് നീല ഷര്‍ട്ടിട്ട് ദിലീപ് രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമായിരുന്നു ഈ ഫോട്ടോയ്ക്ക്.

ഇതേ നീല ഷര്‍ട്ട് ധരിച്ചാണ് ദിലീപിനെ പോലീസ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയത്. ഇതോടെയാണ് ഫോട്ടോ ഒരു പുലിവാലായത്. കസ്റ്റഡിലായ ദിലീപിനൊപ്പം പോലീസുകാരെടുത്ത ഫോട്ടോ എന്നു പറഞ്ഞാണ് ഇത് വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിലീപിന് കസ്റ്റഡിയില്‍ ലഭിക്കുന്ന വി.ഐ.പി. പരിഗണനയായും കേസില്‍ നിന്ന് ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും എന്നതിന്റെ സൂചനയായും വ്യാഖ്യാനിച്ചാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്. കാര്യങ്ങള്‍ കൈവിട്ടതുടങ്ങിയതോടെ ഫോട്ടോയിലുള്ള പോലീസുകാരില്‍ ഒരാള്‍ തന്നെ വിശദീകരണവുമായി രംഗത്തുവന്നു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണ്‍ സൈമണാണ് ഈ വിവാദ ഫോട്ടോയുടെ സത്യാവസ്ഥ വിശദീകരിച്ച് രംഗത്തുവന്നത്. അത് ദിലീപ് കസ്റ്റഡിയിലുള്ളപ്പോള്‍ എടുത്തതല്ല, ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിന് ദിലീപ് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണെന്നാണ് അരുണ്‍ ഫെയസ്ബുക്കില്‍ കുറിച്ചത്.

കൂട്ടുകാരെ, ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ ആണ്. കസ്റ്റഡിയിലെ സെല്‍ഫി എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്തതാണ് അരുണ്‍ കുറിച്ചു.

KCN

more recommended stories