Home Kasaragod മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്ത് സ്ഥാപിച്ച ക്യാമറയ്ക്ക് ചുവട്ടില്‍ എരുമയുടെ ജഡം തള്ളി അജ്ഞാതര്‍

മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്ത് സ്ഥാപിച്ച ക്യാമറയ്ക്ക് ചുവട്ടില്‍ എരുമയുടെ ജഡം തള്ളി അജ്ഞാതര്‍

by KCN CHANNEL
0 comment


ബോവിക്കാനത്തിനും ബാവിക്കരയടുക്കത്തിനും ഇടയില്‍ സ്ഥാപിച്ച ക്യാമറാ പരിസരത്ത് ബുധനാഴ്ച രാത്രിയാണ് എരുമയുടെ ജഡം തള്ളിയത്. വനഭൂമിയിലാണ് എരുമയുടെ ജഡം കിടന്നിരുന്നത്

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ബോവിക്കാനത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സ്ഥാപിച്ച ക്യാമറയുടെ പരിസരത്ത് എരുമയുടെ ജഡം തള്ളി. എരുമയുടെ മൃതദേഹം തള്ളാനെത്തിയവരുടെ അവ്യക്തമായ ദൃശ്യങ്ങളാണ് ക്യാമറയില്‍ നിന്ന് കണ്ടെത്തിയത്. ബോവിക്കാനത്തിനും ബാവിക്കരയടുക്കത്തിനും ഇടയില്‍ സ്ഥാപിച്ച ക്യാമറാ പരിസരത്ത് ബുധനാഴ്ച രാത്രിയാണ് എരുമയുടെ ജഡം തള്ളിയത്. വനഭൂമിയിലാണ് എരുമയുടെ ജഡം കിടന്നിരുന്നത്.

മൂളിയാര്‍ പഞ്ചായത്താണ് മേഖലയില്‍ ക്യാമറ സ്ഥാപിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടാന്‍ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പര്‍ അടക്കമുള്ളത് അവ്യക്തമായ നിലയിലാണ് ഉള്ളത്. ബോവിക്കാനം ടൌണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനായിട്ടില്ല.

ബുധനാഴ്ച പാതിരാത്രിയിലാണ് എരുമയുടെ ജഡം തള്ളിയതെന്നാണ് ലഭ്യമായ ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുള്ളത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. എരുമയുടെ ജഡം വനംവകുപ്പ് ജീവനക്കാര്‍ മറവു ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടര ലക്ഷം രൂപയോളം ചെലവിട്ടാണ് പഞ്ചായത്ത് 10 ക്യാമറകളാണ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചത്. രാത്രിയും പകലും ഒരുപോലെ വ്യക്തമായ ദൃശ്യം ലഭിക്കുമെന്നാണ് സ്ഥാപിക്കുന്ന സമയത്ത് അധികൃതര്‍ പറഞ്ഞിരുന്നത്.

You may also like

Leave a Comment