സംഘടന ശക്തിപ്പെടുത്താന്‍ സിജെപി; പുതിയ ദേശീയ നേതൃത്വവും സോണല്‍ കമ്മിറ്റികളും പ്രഖ്യാപിച്ചു

ദില്ലി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി). പുതിയ ദേശീയ നേതൃത്വവും സോണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നതും ഏകോപനം മെച്ചപ്പെടുത്തുന്നതുമാണ് ലക്ഷ്യം. ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്നതും ലക്ഷ്യമിട്ടാണ് സംഘടനാ വിപുലീകരണം.

സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സഹ-കണ്‍വീനര്‍മാരായും ആഫ്രീന്‍ നവാസിനെ ദേശീയ സെക്രട്ടറിയായും തീരുമാനിച്ചു. അഞ്ച് സംഘടനാ ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ദേശീയ വക്താക്കളെയും സിജെപി പ്രഖ്യാപിച്ചു. രേഖാ ശര്‍മ്മ, അക്ഷയ് ഷിന്‍ഡെ, പ്രേം ആകാശ്, അനം ഉസ്മ, ബാലകൃഷ്ണ ശുക്ല എന്നിവരെ സംഘടനാ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. സുധീര്‍ സംഗ്വാന്‍, സിദ്ധാന്ത് ഭരദ്വാജ് എന്നിവരാണ് പുതിയ ദേശീയ വക്താക്കള്‍.

മേഖല തിരിച്ചുള്ള കോഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍

നോര്‍ത്ത് സോണ്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ആദേശ് പ്രധാന്‍ ഗുര്‍ജാര്‍, ആസാദ് മോഹിത്, മുഹമ്മദ് ഫര്‍ഹാന്‍ ഖാന്‍, വിശേഷ് കര്‍ണ്‍വാള്‍, ഉജ്ജ്വല്‍ പാണ്ഡെ, പൂജ സൈനി, അഫ്താബ് സിംഗ്, അര്‍ഷ്ദീപ് സിംഗ് കൊച്ചാര്‍, സാഹിദ് അഹമ്മദ് മാലെ, മെഹ്വിഷ് അലി, ശ്രേഷ്ഠ് സിംഗ് ഖേര, അജയ് ദേശ്വാള്‍, ഡോ. വിവേക് സംഗ്വാന്‍, മുകേഷ്, റാം ജാഖഡ്, ഹര്‍ഷ് കാര്‍ത്തികേയ് സിംഗ്, അഡ്വക്കേറ്റ് ആരുഷി ഗായി എന്നിവര്‍ ഉള്‍പ്പെടുന്നു.

ഈസ്റ്റ് സോണ്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഷെയ്ഖ് മരൂഫ് ഉദ്ദീന്‍, ദേദിപ്യ ഗാംഗുലി, ഷെയ്ഖ് അബ്ദുള്‍ ഹഫീസ്, പ്രകൃതി സാഹു, രാകേഷ് രഞ്ജന്‍ സമല്‍, സ്വപ്നില്‍ മിശ്ര, അശുതോഷ് രഞ്ജന്‍, ഖുഷ്ബു വഹാബ് ചൗധരി, മായങ്ക് പാണ്ഡെ, സതീഷ് യാദവ്, അസ്ലം ഖാന്‍, രസിക ഖാരെ, സചിന്‍ ഭര്‍വാള്‍, കൃതിക കശ്യപ്, മോഹന്‍ യാദവ്, രാമന്‍ ദീപ് എന്നിവര്‍ ഉള്‍പ്പെടുന്നു.

വെസ്റ്റ് സോണ്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഡോ. നിതിന്‍ ദിഗെ, അഡ്വ. ജയ്‌സിംഗ് ഷേരെ, ദുര്‍ഗേഷ് കുഹികെ, നിലാക്ഷി വാങ്കഡെ, സരോഷ് ഷെയ്ഖ്, അശുതോഷ് ശര്‍മ്മ, രോഹിത് പട്ടേല്‍, അനികേത് ശിവഹാരെ, റാം പട്ടേല്‍, വേദ് ത്രിവേദി, പ്രീതേഷ് ചൗഡ എന്നിവരാണുള്ളത്. രാജ്യത്തുടനീളം കൂടുതല്‍ ശക്തവും സജീവവുമായ ഒരു സംഘടന കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സിജെപി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

Scroll to Top