‘പിണറായി വിജയനെതിരായ ഇഡി നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍’; എന്‍ കെ പ്രേമചന്ദ്രന്‍

പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇഡി നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. ഇനി നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം കേന്ദ്രനേതൃത്വമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇടത്പക്ഷ രാഷ്ട്രീയ രംഗത്ത് പുതിയ അനുഭവം. ഇക്കാര്യത്തില്‍ സിപിഐഎം നിലപാട് സ്വീകരിക്കണമെന്നും നയം വ്യക്തമാക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉന്നത നേതാവിനെതിരായി പുറത്ത് വന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇ ഡി ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്ക് പിണറായി മറുപടി പറയുന്നില്ല. സിപിഐഎമ്മിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഇനിയും നിരവധി കേസുകള്‍ പുറത്ത് വരും. ബിജെപി – സിപിഐഎം അന്തര്‍ധാരയ്ക്ക് പോറല്‍ സംഭവിച്ചിരിക്കുന്നുവെന്ന് എന്‍കെ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍, മകള്‍ വീണ ടി, വീണയുടെ ഭര്‍ത്താവും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി കത്ത് നല്‍കിയിരുന്നു. വീണ വഴി 3.28 കോടി രൂപ പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശം. കൈപറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ഇഡിയുടെ കത്ത് ല

Scroll to Top