കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും തള്ളി. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാട്ടുപന്നിയുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കര്‍ഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാര്‍ഷിക വിളകളെ കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു.
അതേസമയം മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേര്‍ കേരളത്തില്‍ മരിച്ചു. കേരള സര്‍ക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിന് കാരണം. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാന്‍ സന്നദ്ധരായില്ല. കേന്ദ്രം വൈദ്യതി വേലി നിര്‍മിക്കാനും, വന്യ ജീവികള്‍ക്കുള്ള ഭക്ഷണം നല്‍കാനും കൃത്യമായ ഫണ്ട് നല്‍കുന്നുണ്ട്. 344 പേര്‍ കേരളത്തില്‍ വന്യ ജീവി ആക്രമണത്തില്‍ കേരളത്തില്‍ മരണപ്പെട്ടുവെന്നും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.