വനിതാ ലോകകപ്പ് ഫൈനല്‍ : ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍ : കന്നി ലോകകിരീടത്തിലേക്ക് ഇന്ത്യന്‍ വനിതകള്‍ക്ക് 229 റണ്‍സിന്റെ ദൂരം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് വനിതകള്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ഇന്ത്യന്‍ ബൗളിംഗ്, ഫീല്‍ഡിംഗ് മികവാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.

68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത നതാലിയ സിവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സാറാ ടെയ്ലര്‍ 62 പന്തില്‍ നിന്ന് 45 ഉം, കാതറിന്‍ ബ്രണ്ട് 42 പന്തില്‍ നിന്ന് 34 റണ്‍സും നേടി. 38 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ജെന്നി ഗണ്ണും 11 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ലാറാ മാര്‍ഷും പുറത്താകാതെ നിന്നു.
23 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ജൂലന്‍ ഗോസ്വാമിയും, 36 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത പൂനം യാദവുമാണ് ഇംഗ്ലണ്ട് നിരയെ തകര്‍ത്തത്. രാജേശ്വരി ഗെയ്ക് വാദ് ഒരു വിക്കറ്റെടുത്തു.
ഇന്ത്യ സെമിയില്‍ ശക്തരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചപ്പോള്‍ ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് മറികടന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. നേരത്തെ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 35 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.

KCN

more recommended stories