പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയുമായ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സംശയത്തിന്റെ നിഴലിലായിരുന്ന സാബുവിനെ പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായി 15 ദിവസമാണ് കസ്റ്റഡിയിലെടുത്തും അല്ലാതെയും സാബുവിനെ പൊലീസ് ചോദ്യം ചെയ്തത്.
ജിഷയെ കൊലപ്പെടുത്തിയത് പല്ലിനു വിടവുള്ള ആളാണെന്ന് പൊലീസ് സംശയിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് സാബു കസ്റ്റഡിയിലാകുന്നത്. ഇതേത്തുടര്‍ന്ന് സാബുവാണ് കൊലയാളിയെന്ന് നാട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞശേഷം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത കേന്ദ്രത്തില്‍വച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് സാബു പിന്നീട് വെളിപ്പെടുത്തിയിരുന്നു. വട്ടോളിപ്പടിയില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു സാബു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment