വിദ്യാര്‍ത്ഥിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തി

ഗുരുഗാവ്: ഹരിയാനയിലെ ഗുരുഗാവില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്‌കൂള്‍ ശൗചാലത്തില്‍ കണ്ടെത്തി. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശൗചാലയത്തിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടത്.

രക്തത്തില്‍ കൂട്ടി കുളിച്ച കിടക്കുന്നതായി മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപകരെ അറിയിക്കുകയായിരുന്നു, തുടര്‍ന്ന് രാവിലെ എട്ട് മണിയോടെ ശൗചാലയത്തില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ തൊണ്ടയിലും ശരീരത്തിലും മുറിവുകള്‍ ഉണ്ട്. മൃതദേഹത്തിന് അടുത്തു നിന്നും കത്തിയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
രാവിലെ 7.30ന് കുട്ടിയുടെ അച്ഛനാണ് സ്‌കൂളില്‍ കൊണ്ടു പോയിവിട്ടത്. സ്‌കൂളില്‍ എത്തിയാല്‍ ഉടന്‍ തന്നെ കുട്ടിക്ക് ടൊയ്ലറ്റില്‍ പോകുന്ന ശീലമുണ്ടെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മെഴിനല്‍കി.
സംഭവത്തെ തടുര്‍ന്ന് പൊലീസ് കൊലപാത കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സ്‌കൂളില്‍ 16 ഓളം സിസിടിവി ക്യാമറകളാണ് ഉള്ളത്. കൂടാതെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അടക്കം ഏഴ് ജോലിക്കാരെയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

KCN

more recommended stories