ബദിയടുക്ക : ബദിയടുക്കയില്‍ 16 കാരന് മൊബൈല്‍ ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരയായ മാതാവ് വര്‍ഷങ്ങളായി കിടപ്പിലായതില്‍ മനംനൊന്ത് കഴിയുകയായിരുന്ന വിദ്യാഗിരി ബാപ്പുമൂലയിലെ സീതാറാമിന്റെ മകന് മനോജ് ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മനോജിന്റെ മാതാവ് ലീലാവതി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയാണ്. കൈകാലുകള്‍ തളര്‍ന്ന് വര്‍ഷങ്ങളായി ലീലാവതി കിടപ്പിലാണ്. ഇതു സംബന്ധിച്ച വിഷമങ്ങള്‍ മനോജ് കൂട്ടുകാരോട് തുറന്ന് പറയുകയും ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മനോജ്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് വീടിന് സമീപത്തെ പറമ്പലെ മൊബൈല്‍ ടവറിന് സമീപം മനോജിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ മധുസൂദനന്, കസ്തൂരി, മധുര
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment