കോഴിക്കോട്: യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. കട തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊലീസ് സംരക്ഷണം തേടിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.
ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം ശക്തമായി നടപ്പാക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാതലത്തില്‍ ഹോട്ടലുകളടക്കം മുഴുവന്‍ കടകളും തുറക്കാന്‍ കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ടി നസറുദ്ദീന്‍ പറഞ്ഞു. പൊലീസ് സംരക്ഷണം തരാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായി 80 ഹര്‍ത്താലുകള്‍ ആണ് ഈ വര്‍ഷം ഇതുവരെ ഉണ്ടായത്. ഇത് വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നത് തടയാന്‍ കഴിയാത്തത് സര്‍ക്കാര്‍ ഇടപെടാത്തതിനാലാണെന്നും നസറുദ്ദീന്‍ കുറ്റപെടുത്തി. അതേസമയം ജിഎസ്ടി അടക്കമുള്ള പ്രശ്നങ്ങളുയര്‍ത്തി നവംബര്‍ ഒന്നിന് വ്യാപാരികള്‍ നിശ്ചയിച്ച സമരത്തിന് മാറ്റമുണ്ടാകില്ലെന്നും ടി നസറുദ്ദീന്‍ അറിയിച്ചു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment