തമീമിനു പാരിതോഷികവുമായി ദുബായ് കെ.എം.സി.സി

ദുബായ്: പിഞ്ചുലൈബയുടെ ജീവന്‍ രക്ഷിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് മുതല്‍ തിരുവനന്തപുരം ശ്രീ ചിത്തിരത്തിരുന്നാള്‍ ഹോസ്പിറ്റല്‍ വരെ 514 കിലോമീറ്റര്‍ 6 മണിക്കൂര്‍ 37 മിനുറ്റ് കൊണ്ട് പിന്നിട്ട് ചരിത്രം കുറിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീമിനു ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം.

ബദിയടുക്ക സ്വദേശി സിറാജ് – ആയിഷ ദംബതികളുടെ ഒരുമാസം പ്രായമായ ലൈബ എന്ന പിഞ്ചുകുഞ്ഞിന്റെ ജീവനുംകൊണ്ട് തിരക്കേറിയ കേരള നിരത്തുകളിലൂടെ കുതിച്ചോടി പ്രതീക്ഷിച്ചതിനും മുംബെ ലക്ഷ്യ സ്ഥാനത്തെത്തിച്ച് ഒറ്റരാത്രി കൊണ്ട് കേരളത്തിന്റെ അഭിമാനമായ തമീം കാസറകോട് അടുക്കത്ത് വയല്‍ സ്വദേശിയാണ്.
ഡിസംബര്‍ ആദ്യവാരം കാസര്‍കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ സ്‌നേഹോപഹാരവും ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് ദുബായ് കെ.എം.സി.സി കാസര്‍ക്കോട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജന. സെക്രട്ടറി പി. ഡി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. മത ജാതി രാഷ്ടീയ വൈരങ്ങള്‍ മാറ്റിവെച്ച് പാതിരാത്രിപോലും ഉറക്കമൊഴിച്ച് പേരോ നാടോ അറിയാത്ത ഒരു കുഞ്ഞിന്റെ ജീവനു വേണ്ടി കൈകോര്‍ക്കുന്ന ഈ സംസ്‌കാരമാണു കേരളത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യം.
വിദ്വേഷമൊന്നും പരത്താതെ സോഷ്യല്‍ മീഡിയയെ നന്മയിലേക്ക് എങ്ങനെ സൈന്‍ ഇന്‍ ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു ഈ ദൗത്യം.
ഇതിനു നേതൃത്വം നല്‍കിയ ചൈള്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള, പോലീസ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാരുടെ സംഘടന, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍, തുടങ്ങിവരെ കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം ഭാരവാഹികളായ ഇ ബി അഹമദ്, സലീം ചേരങ്കൈ,അസീസ് കമാലിയ, എ കെ കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, റഹീം നെക്കര സംബന്ധിച്ചു.

KCN

more recommended stories