വയോധികയുടെ കൊലപാതകം: 17കാരന്‍ അറസ്റ്റില്‍

കൊയിലാണ്ടി: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം നീക്കം ചെയ്യാന്‍ സഹായിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബര്‍ ഏഴിനാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് മൃതദേഹം ഊട്ടേരി ചങ്ങനാരി താഴവയലില്‍ വെള്ളക്കെട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. എട്ടാം തീയതിയാണ് മൃതദേഹം നാട്ടുകാര്‍ വെള്ളക്കെട്ടില്‍ കണ്ടെത്തുന്നത്. മരണത്തില്‍ സംശയം തോന്നിയ കൊയിലാണ്ടി പൊലീസ് കേസെടുത്ത് സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വയോധികയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എസ്.പി. പുഷ്‌കരന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ ഡിവൈ.എസ്.പി ടി.പി. പ്രേമരാജന്‍, സി.ഐ കെ. ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ സി.കെ. രാജേഷ്, എസ്.ഐമാരായ കെ.കെ. വേണു, വി.എം. മോഹന്‍ദാസ്, എ.എസ്.ഐമാരായ ടി.സി. ബാബു, വി.വി. സന്തോഷ്, കെ. മുനീര്‍, എസ്.സി.പി ഒ. പ്രദീപ്, കെ. ഗിരീഷ്, എം.പി. ശ്യാം എന്നിവരാണുണ്ടായിരുന്നത്.

KCN

more recommended stories