കോഴിക്കോട്: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയായ ഹെല്‍ത്തി കോഴിക്കോടിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ആകെ 881 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വിവിധ സ്ഥാപനങ്ങളില്‍നിന്ന് 50,500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 263 ഹോട്ടല്‍, 178 കൂള്‍ബാര്‍, 190 ബേക്കറി, ആറ് കേറ്ററിങ് സെന്റര്‍, എട്ടു സോഡാ നിര്‍മാണ യൂണിറ്റുകള്‍, 209 മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരപ്പന്‍പൊയിലിലെ ഫുഡ് പാലസ്, തമീം ഹോട്ടല്‍ എന്നിവയും നന്മണ്ട 13ലെ ലൂബി ബേക്കറി ആന്‍ഡ് കൂള്ബാറുമാണ് ആരോഗ്യ വിഭാഗം താഴിട്ടത്. ഇവിടെനിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. അപാകതകള്‍ പരിഹരിക്കണമെന്ന് കാണിച്ച് 22 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. പുകയില ഉത്പന്ന നിയന്ത്രണ നിയമപ്രകാരം 6,300 രൂപ പിഴ ഈടാക്കി.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment