ഷുഹൈബ് വധം: കാല് വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികളുടെ മൊഴി

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. ഇന്നലെ പിടിയിലായ ആകാശ്, റിജിന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ഷുഹൈബിനെ ആക്രമിച്ചതെന്നും കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും കസ്റ്റഡിയിലുള്ളവര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. എടയന്നൂരില്‍ വച്ച് കിട്ടുന്ന തക്കത്തില്‍ കാലിന് വെട്ടിവീഴ്ത്തുകയായിരുന്നു ഉദ്ദേശ്യം. ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്നതായിരുന്നു തീരുമാനം. ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണര്‍ കാറിനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. ഫെബ്രുവരി 12 ന് രാത്രി എടയന്നൂരില്‍ വച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്.

KCN

more recommended stories