യുവാവിനെ അക്രമിച്ച കേസ്; പ്രതികള്‍ക്ക് ആറു വര്‍ഷം ഏഴുമാസവും കഠിനതടവ്

കാസര്‍കോട്: പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നരഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതികളെ 6 വര്‍ഷം ഏഴുമാസവും കഠിനതടവിനു ശിക്ഷിച്ചു. ചെര്‍ക്കളയിലെ അബൂബക്കര്‍ (50), ഇംതിയാസ് (25), ബേര്‍ക്കയിലെ അഷ്റഫ് (24) എന്നിവരെയാണ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

രണ്ടു വകുപ്പുകളില്‍ 3 വര്‍ഷം വീതം കഠിനതടവും 30,000 രൂപ പിഴയടക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. മറ്റു രണ്ടു വകുപ്പുകളിലായി ആറുമാസം, ഒരുമാസം എന്നിങ്ങനെയും തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്നു 50,000 രൂപ പരാതിക്കാരനു നല്‍കാനും കോടതി വിധിച്ചു. 2010 മെയ് 20ന് ആണ് കേസിനാസ്പദമായ സംഭവം. ബേര്‍ക്കയിലെ മുഹമ്മദ് റഫീഖി (32)നെ ചെങ്കള പോസ്റ്റോഫീസിനു സമീപത്തു വച്ച് അക്രമിച്ചുവെന്നാണ് കേസ്.

KCN

more recommended stories