കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. പിന്നോക്ക ജില്ലയെന്ന നിലയില്‍ കാസര്‍കോടിന്റെ സമഗ്രവികസന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകണം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവകുപ്പു മേധാവികളും കഴിഞ്ഞ രണ്ടുവര്ഷത്തെക്കാലയളവിലെ വികസനരേഖ തയ്യാറാക്കണം. പൂര്‍ത്തികരിക്കാനും തുടക്കംകുറിക്കാനുമാകുന്ന പദ്ധതികള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം നല്കി പരിപാടി സംഘടിപ്പിക്കണം. ജില്ലയുടെ മികവുറ്റ പങ്കാളിത്തം രണ്ടാം വാര്‍ഷികവേളയില്‍ ദൃശ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment