മുസ്ലീങ്ങള്‍ കുറ്റവാളികള്‍, അവരുടെ വോട്ട് തനിക്ക് വേണ്ട: വിവാദപ്രസ്തവനയുമായി ബി.ജെ.പി എം.എല്‍.എ

ജയ്പൂര്‍: മുസ്ലീങ്ങള്‍ കുറ്റവാളികളും ലവ് ജിഹാദില്‍ പ്രാഗത്ഭ്യമുള്ളവരുമാണെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ അല്‍വാര്‍ സിറ്റി എം.എല്‍.എ ബന്‍വാര്‍ ലാല്‍ സിംഗാളാണ് മുസ്ലീങ്ങളെ അപമാനിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയത്. അല്‍വാര്‍ മണ്ഡലത്തിലെ മൂന്നര ലക്ഷം വരുന്ന മുസ്ലീങ്ങളും കുറ്റവാളികളാണെന്നാണ് സിംഗാളിന്റെ പ്രസ്താവന. മുസ്ലീങ്ങളെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാറില്ലെന്നും അവരോട് താന്‍ വോട്ട് ചോദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അല്‍വാറില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരിപാടിക്ക് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും സിംഗാള്‍ ഇതേ മറുപടി തന്നെയാണ് നല്‍കിയത്. ഇത് രാഷ്ട്രീയമല്ലെന്നും തന്റെ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അല്‍വാര്‍ ജില്ലയിലെ മുസ്ലീങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കുണ്ട്. ലവ് ജിഹാദിലും അവര്‍ വളരെ സജീവമാണ്. ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അവര്‍ ഹിന്ദു പെണ്‍കുട്ടികളെ വലയിലാക്കുകായാണ്”- സിംഗാള്‍ കൂട്ടിച്ചേര്‍ത്തു.

” അവരോട് ഒരിക്കലും ഞാന്‍ വോട്ട് ചോദിക്കാറില്ല. കാരണം അവര്‍ എല്ലാതരം കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് എനിക്കറിയാം. ഞാന്‍ വോട്ട് ചോദിച്ച് പോയാല്‍ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. അതിനാല്‍ ഒരിക്കല്‍ പോലും അവരോട് വോട്ട് ചോദിക്കില്ല”- അദ്ദേഹം പറഞ്ഞു.

KCN

more recommended stories