ജയിലില്‍ സുഖ ജീവിതം; തടവുകാരനില്‍ നിന്നും മൊബൈലും സിം കാര്‍ഡും പിടിച്ചെടുത്തു

തൃശൂര്‍: ജയിലില്‍ കുറ്റവാളികള്‍ക്കു സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുവെന്ന ആരോപണത്തെ അന്വര്‍ത്ഥമാക്കി വിയ്യൂര്‍ കൊലപാതകക്കേസ് തടവുകാരനില്‍ നിന്നും മൊബൈലും സിം കാര്‍ഡും ചാര്‍ജറും ബാറ്ററികളും കണ്ടെടുത്തു.

വരന്തരപ്പിള്ളിയിലെ കൊലപാതക കേസിലെ പ്രതി ഷിന്റോയും കൂട്ടാളികളും കഴിയുന്ന ജി-രണ്ട് ബ്ലോക്കിലെ മൂന്നാം സെല്ലില്‍ നിന്നാണു ഫോണ്‍ കണ്ടെടുത്തത്. കൂട്ടുപ്രതി ഡെനീഷ് മറ്റൊരു കേസിലെ പ്രതിയായ സിനോജ് എന്നിവരാണ് ഈ സെല്ലിലുള്ളത്. പായയുടെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍.

വിയ്യൂര്‍ ജയിലില്‍ പല കേസിലും ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതികളെ എല്ലാം ഒരേ സെല്ലില്‍ തന്നെയാണു പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ഫോണ്‍ സംഘടിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയ്‌ക്കെല്ലാം വീണ്ടും അവസരമൊരുക്കുന്നു.

മൊബൈല്‍ പിടികൂടിയ മൂന്നാം നമ്ബര്‍ സെല്ലില്‍ കൊലപാതക്കേസിലെ കുറ്റവാളി ഷിന്റോയും കൂട്ടുപ്രതിയും ഒരുമിച്ചാണു വാസം. ഇന്ന് ജയിലില്‍ ഉപദേശക സമിതി യോഗം ചേരുന്നുണ്ട്. ജയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഡിജിപി ഉച്ചകഴിഞ്ഞുള്ള യോഗത്തില്‍ പങ്കെടുക്കും.

KCN

more recommended stories