റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍

തിരുവനന്തപുരം:  റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാളായ അപ്പുണ്ണി പിടിയിലായി. തമിഴ്‌നാട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണിയാളെന്നു പൊലീസ് പറഞ്ഞു. നേരത്തെ പിടിയിലായ സംഘത്തിലെ പ്രധാനി അലിഭായിയുടെ സഹായി ആയിരുന്നു അപ്പുണ്ണി.

രണ്ടാഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. രാജേഷിനെ ആക്രമിച്ചതില്‍ ഇയാള്‍ക്കു നേരിട്ടു പങ്കുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഖത്തറിലെ വ്യവസായി അബ്ദുല്‍ സത്താറാണു രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി മൊഴി നല്‍കിയിരുന്നു. മടവൂര്‍ ജംക്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മാര്‍ച്ച് 27നു പുലര്‍ച്ചെയാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാര്‍ന്നാണു മരണം.

KCN

more recommended stories