ആശുപത്രിയിലേക്ക് ഇല്ലെന്ന് ഓട്ടോക്കാരന്‍; ചികിത്സ വൈകി പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂര്‍ : അത്യാസന്ന നിലയിലുള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിസമ്മതിച്ചു. തുടര്‍ന്നു ബൈക്കില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതിനെ തുടര്‍ന്നു കുട്ടി മരിച്ചു. കണ്ണൂര്‍ തോട്ടട സമാജ്‌വാദി കോളനിയിലെ വിപിനസുനില്‍ ദമ്പതികളുടെ രണ്ടു മാസമുള്ള പെണ്‍കുഞ്ഞാണു രാവിലെ ഒന്‍പതരയോടെ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിനു പിന്നാലെ ഓട്ടോക്കാരും കോളനി നിവാസികളുമായി സംഘര്‍ഷമുണ്ടായി.
കുഞ്ഞിനു ബോധക്ഷയമുണ്ടായതിനെ തുടര്‍ന്നു ബന്ധുക്കള്‍ സമീപത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. നില ഗുരുതരമായതിനാല്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോകാന്‍ അവിടത്തെ ഡോക്ടര്‍ നിര്‍ദേശിച്ചു. റോഡിലിറങ്ങി ഓട്ടോ കൈകാണിച്ചു നിര്‍ത്തി. പക്ഷേ ഓട്ടം പോകാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. ഓട്ടോഡ്രൈവറും കോളനിവാസികളും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അതിനിടെ സമീപവാസിയുടെ ബൈക്കില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനു പിന്നാലെ ഏതാനും ഓട്ടോഡ്രൈവര്‍മാര്‍ കോളനിയിലെത്തിയും ബഹളമുണ്ടാക്കി.

KCN

more recommended stories