കണ്ണൂര്‍: മാഹിയിലെ സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളവും പുതുച്ചേരിയും തമ്മില്‍ സംയുക്തമായ അന്വേഷണം ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരസ്പര സഹകരണം ഉണ്ടാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രത്യേക അന്വേഷണത്തെ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പ്രതികളെ തിരിച്ചറിഞ്ഞതായി പുതുച്ചേരി ഡി.ജി.പി സുനില്‍കുമാര്‍ ഗൗതം പറഞ്ഞു. വിശദമായ അന്വേഷണത്തിന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ്വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാഹി മേഖലയിലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇല്ലാതാക്കും. കൊലപാതകങ്ങളെ തുടര്‍ന്ന് കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് പുതുച്ചേരി പൊലീസിന് മികച്ച സഹകരണമാണ് ലഭിച്ചത്. മാഹി മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി കേരള പൊലീസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പള്ളുരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment