ഇ-ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റ് ആണെങ്കിലും ട്രെയിനില്‍ കയറാം

ന്യൂഡല്‍ഹി: ഇ-ടിക്കറ്റുള്ള വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കുകയും ചെയ്യാമെന്ന് സുപ്രീംകോടതി. നേരത്തെ റെയില്‍വേ സ്റ്റഷനുകളിലെത്തി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം അനുവദിച്ചിരുന്നത്. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.

നേരിട്ട് ടിക്കറ്റ് എടുക്കുന്നവരെ അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റിലുള്ള ഇ ടിക്കറ്റ് യാത്രക്കാരോടുള്ള റെയില്‍വേയുടെ വിവേചനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയാണ് ആദ്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 2014ലായിരുന്നു ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ്. ഇതിനെതിരെ റെയില്‍വേ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റെയില്‍വേയുടെ അപ്പീല്‍ തള്ളിയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായിരിക്കുന്നത്.

പുതിയ നിബന്ധനപ്രകാരം റെയില്‍വേ യാത്രയുടെ ഫൈനല്‍ ചാര്‍ട്ട് പുറത്തിറക്കുമേ്ബാള്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ ഇ ടിക്കറ്റുകള്‍ റദ്ദാവില്ല. അവര്‍ക്ക് സ്‌റ്റേഷനിലെത്തി ട്രെയിനില്‍ ബെര്‍ത്തുകളില്‍ ഒഴിവുണ്ടെങ്കില്‍ യാത്ര തുടരനാവും. സുപ്രീംകോടതി അപ്പീല്‍ പരിഗണിച്ചപ്പോള്‍ റെയില്‍വേക്ക് വേണ്ടി അഭിഭാഷകരൊന്നും ഹാജരായിരുന്നില്ല. കേസ് രണ്ട് തവണ മാറ്റിവെച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. തുടര്‍ന്നാണ് റെയില്‍വേയുടെ ഹരജി തള്ളിയത്.

KCN

more recommended stories