എടപ്പാള്‍ തിയേറ്റര്‍ പീഡനകേസില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ ക്രൂരമായി പീഡിപ്പിച്ചകേസില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും,പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നും ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്.മാത്രമല്ല,സംഭവം പുറത്തുകൊണ്ടുവന്നതിന്റെ പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സതീഷിന്റെ നടപടി തെറ്റാണെന്ന് സമര്‍ത്ഥിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 18ന് തീയറ്ററില്‍ ഫസ്റ്റ് ഷോക്കിടെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി ബാലികയെ പീഡിപ്പിച്ചത്.എന്നാല്‍ ഇവര്‍ ഇത് കണ്ടഭാവം നടിച്ചില്ലെന്നുമാത്രമല്ല, പെണ്‍കുട്ടിയെ പീഡിപ്പിച്ച് ആസ്വദിക്കുന്നതിന് ഇവര്‍ മൊയ്തീന്‍ കുട്ടിക്ക് കൂട്ടുനില്‍ക്കുകയുമായിരുന്നു.തിയേറ്റര്‍ ഉടമ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വിവരം അറിഞ്ഞ് എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സിസിടിവി ദൃശ്യം പരിശോധിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കിയിട്ടും കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസ് വീഴ്ച വരുത്തുകയായിരുന്നു.

KCN

more recommended stories