കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കരിന്തളത്തെ തങ്കച്ചന്-ഷൈനി ദമ്പതികളുടെ മൂത്തമകള്‍ അയോണ സിറിയ(9)ക്കാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം 27 നായിരുന്നു അയോണയ്ക്ക് പൊള്ളലേറ്റത്. മാതാപിതാക്കള്‍ പശുവിനു പുല്ലരിയാന്‍ പോയ സമയത്ത് കുട്ടി മണ്ണെണ്ണ വിളക്ക് കത്തിക്കുകയും അതില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്ന്നതായുമാണ് സംശയിക്കുന്നത്. ദേഹമാസകലം പൊള്ളലേറ്റ അയോണ മംഗളൂരുവിലെ സ്വകാര്യ ആസ്ത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം മൃതദേഹം സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്കരിക്കും.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment