ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാക്കി; ഡി വൈ എഫ് ഐ പ്രവത്തകര്‍ സുപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു

കാസര്‍കോട് ‘ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസ് ഇരട്ടിയാക്കിയത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സുപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. രാവിലെ 7 .30 മുതല്‍ ആരംഭിച്ച സമരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഉപരോധ സമരം ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി ശിവപ്രസാദ് ഉദഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് പാടി അധ്യക്ഷത വഹിച്ചു.സുനില്‍ കടപ്പുറം, അനില്‍ ചെന്നിക്കര, ഉമേഷ് പൈക്ക എന്നിവര്‍ സംസാരിച്ചു. സമരത്തെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡി വൈ നേതാക്കളുമായി ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ ഈ മാസം 15 വരെ ആശുപത്രിയില്‍ ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.15 ന് തുക വര്‍ദ്ധിപ്പിക്കിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം സംഘടിപ്പിക്കുമെന്നും,ഡി വൈ എഫ് ഐ യുടെ നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം പരിഗണിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി നിയമിക്കപ്പെട്ടവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കുന്നതിനും ആശുപത്രി ഉപകരണങ്ങളുടെ അറകുറ്റപ്പണിക്കും പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് ആശുപത്രിയില്‍ ചികിത്സാ സേവനങ്ങളുടെ നിരക്ക് കൂട്ടിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കാസര്‍കോട് ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റിക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് ഇതുകൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നും അധികൃതര്‍ പറയുന്നു. ഒ.പി ടിക്കറ്റ് മുതല്‍ സി.ടി സ്‌കാന്‍ വരെയുള്ള സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാക്കിയത് രോഗികളില്‍ കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രണ്ട് രൂപയുണ്ടായിരുന്ന ഒ.പി ടിക്കറ്റിന് അഞ്ചു രൂപയായും അഞ്ചു രൂപയുണ്ടായിരുന്ന ഐ പി ടിക്കറ്റിന് 10 രൂപായയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊളസ്ട്രോള്‍ പരിശോധിക്കുന്നതിന് 120 രൂപയുണ്ടായിരുന്നതിന് 150 രൂപയാക്കുകയായിരുന്നു. വിസിറ്റേഴ്സ് ടിക്കറ്റിന് രണ്ട് രൂപയുണ്ടായിരുന്നതിന് അഞ്ചു രൂപയായും ഇ.സി.ജി 30 രൂപയുണ്ടായിരുന്നതിന് 40 രൂപയായും സൗജന്യമായി നല്‍കിയിരുന്ന ഫിസിയോ തെറാപ്പിക്ക് ഒരു മാസം 30 രൂപയായും ഉയര്‍ത്തിയിരുന്നു . എക്സറേ എടുക്കുന്നതിനുള്ള വിലയും ഇരട്ടിയാക്കിയിയിരുന്നു . സി.ടി സ്‌കാന്‍ ചെയ്യുന്നതിനും കുത്തനെ ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ഏഴ് ഇനങ്ങള്‍ക്ക് മാത്രമേ ചെറിയ നിരക്ക് വര്‍ദ്ധന വരുത്തിയിട്ടുള്ളൂ.

നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം ചെയര്‍പേഴ്സണായും ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കണ്‍വീനറുമായുള്ള മാനേജിംഗ് കമ്മിറ്റി കഴിഞ്ഞ മാസം 15ന് യോഗം ചേര്‍ന്നാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്തതും ;നിരക്ക് കൂട്ടാന്‍ നിര്‍ബന്ധിതരായതായാണ് കമ്മിറ്റി വ്യക്തമാക്കുന്നത്.

ആശുപത്രിയിലെ ആര്‍ എസ് ബി വൈ വിഭാഗത്തില്‍ 13 പേരയെും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി 14 പേരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നതിനും മറ്റുമായാണ് വലിയ ബാധ്യതയുണ്ടായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതു കണ്ടെത്തുക എന്നതുകൂടി കണക്കിലെടുത്താണ് ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റി ഫീസ് നിരക്ക് കുത്തനെ കൂട്ടിയത്. ഡി വൈ എഫ് യുടെ ഉപരോധ സമരത്തെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധന മരവിപ്പിച്ചത് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

KCN

more recommended stories