കാസര്‍കോട്: നഗരത്തില്‍ പേപ്പട്ടിയുടെ കടിയേറ്റ് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലും പ്രസ്ക്ലബ് ജംഗ്ഷനിലുമായി പേപ്പട്ടി പരാക്രമം കാട്ടിയത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് നിരവധി പേരെ കടിച്ച നായ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലൂടെ ഓടിപ്പോവുകയും കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു പരിക്കേല്പിക്കുകയുമായിരുന്നു. ഗുരുവായൂര്‍ സ്വദേശിയും ഡ്രൈവറുമായ സതീഷ് (34), ചൂരിയിലെ സദ്ദാംഹുസൈന് (26), യു.പി സ്വദേശി മുഹമ്മദ് സാക്കിര്‍ (23), തമിഴ്നാട് സ്വദേശിനി ആര്യ (65), അശോക് നഗര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ രാഹുല്‍ (21), സീതാംഗോളിയിലെ രഞ്ജിത്ത് (24), നിര്‍മ്മാണത്തൊഴിലാളിയും അശോക്നഗറില്‍ താമസക്കാരിയുമായ രേണുക(35) തുടങ്ങിയവരെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരാക്രമം കാട്ടിയ പട്ടിയെ നഗരത്തില്‍ വെച്ച് ആള്‍കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment