വരാപ്പുഴ കേസിലെ വലിയ സഖാവിനെ പിടികൂടണം: ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ള വലിയ സഖാവിനെ പുറത്ത് കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീജിത്തിനെ പിടിക്കാന്‍ ആവശ്യപ്പെട്ടത് ആ വലിയ സഖാവാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ കേസിലെ വലിയ സഖാവ് ആരാണെന്ന് പുറംലോകം അറിയണം. പത്ത് ലക്ഷം രൂപയും ജോലിയും നല്‍കിയാല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതി കേരളത്തില്‍ ഉണ്ടാക്കിയത് ഈ സര്‍ക്കാരാണ്. കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേസില്‍ ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടത് സി.ബി.ഐ അന്വേഷണമാണ്. എന്നാല്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സി.ബി.ഐ അന്വേഷണം വന്നാ്ല്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സര്‍ക്കാര്‍ ഭയക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെയാണ് കേസിലെ അന്വേഷണം നിലച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories